Thursday 17 October 2013

തിരുക്കാസയുടെ അരമനരഹസ്യം- ഭാഗം 2



“ഞാനിതുവരെ കേട്ട മിക്കവാറും എല്ലാ ചോദ്യങ്ങളും തിരുക്കാസ എവിടെയാണന്നായിരുന്നു. ഈ ജീവിതകാലത്ത് ആ ചോദ്യത്തിന്റെ ഉത്തരം നല്‍കാന്‍ കഴിയുമോ എന്നും അറിയില്ല. എന്നാല്‍ നിന്റെ ചോദ്യം എനിക്കിഷ്ടമായി. എന്താണ് തിരുക്കാസ?. ഇത് തന്നെയാണ് എറ്റവും പ്രസക്തമായ ചോദ്യം.”

റ്റീബിംഗ് പ്രഭു പറഞ്ഞു തുടങ്ങി.

 “തിരുക്കാസയേക്കുറിച്ച് പൂര്‍ണ്ണമായി മനസ്സിലാക്കണമെങ്കില്‍ നമ്മള്‍ ബൈബിള്‍ പഠിക്കണം. നീ പുതിയ നിയമം വായിച്ചിട്ടുണ്ടോ?.”

സോഫി വിപരീതാര്‍ത്ഥത്തില്‍ തല കുലുക്കി.

” എന്നെ വളര്‍ത്തിവലുതാക്കിയത് ലിയനാര്‍ഡോ ഡാവിഞ്ചിയെ ദൈവത്തിനു തുല്യം ആരാധിച്ചിരുന്ന ഒരു മനുഷ്യനാണ്.”

റ്റീബിംഗ് ഉത്സാഹഭരിതനായി.

  “അതു നന്നായി, ഡാവിഞ്ചി ഒരു മഹാത്മാവായിരുന്നു.  തിരുക്കാസയുടെ രഹസ്യം സൂഷിച്ചിരുന്ന ഒരാളായിരുന്നു ലിയനാര്‍ഡോ എന്നും നീ കേട്ടുകാണും. ആ രഹസ്യത്തേക്കുറിച്ചുളള ചില സൂചനകള്‍ അദ്ദേഹത്തിന്റെ കലാസൃഷ്ടികളില്‍ ഒളിഞ്ഞു കിടപ്പുണ്ട്.”

“ഉവ്വ്, റോബര്‍ട്ട് പറഞ്ഞുള്ള അറിവാണ്.”

 “ ശരി പുതിയ നിയമത്തേക്കുറിച്ച് ഡാവിഞ്ചിയുടെ കാഴ്ചപ്പാട് എന്തായിരുന്നു എന്നറയാമോ”

"അറിയില്ല"

"റ്റീബിംഗ് തന്റെ ബുക്ക്‌ഷെല്‍ഫില്‍ നിന്നും ഒരു വലിയ പുസ്തകം പുറത്തെടുത്തു.

ലിയനാര്‍ഡോ ഡാവിഞ്ചിയുടെ കഥ - The story of Leonardo Da Vinci.

അതിന്റെ പുറം ചട്ടയുടെ ഉള്ളിലെ താളില്‍ ഡാവിഞ്ചിയുടെ നോട്ടുബുക്കില്‍ നിന്നു കിട്ടിയ നിരവധി ഉദ്ധരണികള്‍ കൊടുത്തിട്ടുണ്ടായിരുന്നു. അതിലൊന്നു ചൂണ്ടിക്കാണിച്ചിട്ട് റ്റീബിംഗ് പറഞ്ഞു. ഇതുനോക്കു.ഇനിയുള്ള ചര്‍ച്ചയില്‍ ഈ ഉദ്ധരണി പ്രയോജനപ്പെടും.

“Many have made a trade of delusions and false miracles, 
deceiving the stupid multitude.”     - Leonardo Da Vinci

വസ്തുതകള്‍ വളച്ചൊടിച്ച് പലരും അത്ഭുതങ്ങളുടേയും മഹേന്ദ്രജാലത്തിന്റേയും വ്യവസായം തുടങ്ങി.

 "എന്താണ് ഡാവിഞ്ചി ഉദ്ദേശിച്ചതെന്ന് നിനക്ക് വഴിയേ മനസ്സിലാകും"

"ബൈബിളിനേക്കുറിച്ചാണോ ഇങ്ങനെ പറഞ്ഞത്?"

 "അതെ ക്രിസ്തു ജലോപരിലത്തില്‍ ക്കൂടി നടന്നതും അത്ഭുതങ്ങള്‍ കാണിച്ചതും വെറും കെട്ടുകഥകളാണെന്ന് ഡാവിഞ്ചി വിശ്വസിച്ചിരുന്നു."

"ഞാനിതു വിശ്വസിക്കില്ല.”

“ വേണ്ട.  പക്ഷേ, ബൈബിളിനേക്കുറിച്ച്  ഡാവിഞ്ചിക്കുണ്ടായിരുന്ന കാഴ്ചപ്പാടുകള്‍ തിരുക്കാസയുമായി ബന്ധപ്പെട്ടുകിടക്കുന്നു. യഥാര്‍ത്ഥത്തില്‍ ഡാവിഞ്ചി തിരുക്കാസയുടെ ചിത്രം വരച്ചിട്ടുണ്ട്. പക്ഷെ ആ ചിത്രം അധികമാരുടേയും ശ്രദ്ധയില്‍പ്പെട്ടിട്ടില്ല...!!!"

ഇതാ, വേറൊരു ഉദ്ധരണി 

"അന്ധവിശ്വാസങ്ങള്‍ നമ്മെ വഴിതെറ്റിക്കും...അല്ലയോ വളച്ചൊടിക്കപ്പെട്ട ജന്മങ്ങളെ......  കണ്ണുകള്‍ തുറന്നാലും...!"

"Blinding ignorance does mislead us. o! wretched mortals, open your eyes.-Leonardo Da Vinci"


സോഫി ആകെപ്പാടെ ആശയക്കുഴപ്പത്തിലായി ജീസസ് ക്രൈസ്റ്റ് നശ്വരനായിരുന്നോ അനശ്വരനാണോ?

"ബൈബിള്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് നൂലില്‍ കെട്ടിയിറക്കിയ ഒരു ഗ്രന്ഥമല്ല. അതു മനുഷ്യനിര്‍മിതമാണ്. പുരാതനകാലത്ത് നടന്ന സംഭവങ്ങള്‍ രേഖപ്പെടുത്തിയ ഒരു ആധികാരിക ചരിത്രപുസ്തകമായിരുന്നു ബൈബിള്‍. ഈ പുസ്തകമാകട്ടെ അനവധി നിരവധി തവണ വെട്ടിത്തിരുത്തലുകള്‍ക്കും തര്‍ജ്ജിമകള്‍ക്കും വിധേയമായിട്ടുണ്ട്. ചരിത്രത്തിലൊരിടത്തും ഇതാണ് യഥാര്‍ത്ഥബൈബിള്‍ എന്നു നിര്‍വചിക്കപ്പെട്ട ഒരു പുസ്തകം ഉണ്ടായിട്ടില്ല."

"ഓഹോ"

"യേശുകൃസ്തു അത്യധികം ജനസ്വാധീനമുണ്ടയിരുന്ന ഒരു പുരുഷനായിരുന്നു., ഒരു പക്ഷെ ലോകം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവുമധികം സമര്‍പ്പണ ബോധവും ശുഭാപ്തിവിശ്വാസവുമുള്ള ഒരു നേതാവായിരുന്നു അദ്ദേഹം. തമ്പുരാനായ മിശിഹായെ പ്രകീര്‍ത്തിച്ചുകൊണ്ട് അദ്ദേഹം ജനലക്ഷങ്ങളെ വിശ്വാസത്തിലെടുക്കുകയും രാജാക്കന്മാരുടെ മേല്‍ ആധിപത്യം സ്ഥാപിക്കുകയും പുതിയ തത്ത്വശാസ്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുകയും ചെയ്തു. സോളമന്‍ രാജാവിന്റേയും ദാവീദ് രാജാവിന്റേയും പിന്‍തലമുറയില്‍പ്പെട്ട യേശു എന്തുകൊണ്ടും യഹൂദന്മാരുടെ രാജാവാകാന്‍ യോഗ്യനായിരുന്നു. അദ്ദേഹത്തിന്റെ ജീവചരിത്രം ആയിരക്കണക്കിനുവരുന്ന അനുയായികള്‍ രേഖപ്പെടുത്തിവച്ചു എന്നത് സ്വാഭാവികമാണ്".

ഒരു കവിള്‍ ചായ മോന്തിയിട്ട് റ്റീബിംഗ് പ്രഭു തുടര്‍ന്നു.

"പുതിയ നിയമം രൂപപ്പെടുത്താന്‍ 80 ഓളം സുവിശേഷങ്ങള്‍ പരിഗണിച്ചു. എന്നാല്‍ അവയില്‍ വളരെ ചിലതു മാത്രമാണ് തെരഞ്ഞെടുത്തത്. മത്തായി, മാര്‍ക്ക്, ലൂക്കാ, യോഹന്നാന്‍ തുടങ്ങിയ വളരെ ചുരുക്കം ചിലര്‍ എഴുതിയ സുവിശേഷങ്ങള്‍ മാത്രം."

"ഏതു സുവിശേഷം ഉള്‍പ്പെടുത്തണമെന്ന് തീരുമാനിച്ചത് ആരാണ് ?"

"അതാണ് ക്രിസ്തു മതത്തിലെ ഏറ്റവും വലിയ വിരോധാഭാസം..!!! പ്രകൃതിയെ ആരാധിച്ചിരുന്ന പഗാന്‍ [PAGAN] മതവിശ്വാസിയായയിരുന്ന റോമന്‍ ചക്രവര്‍ത്തി കോണ്‍സ്റ്റാന്‍ റ്റൈന്‍ ആണ് ഈ താരുമാനമെടുത്തത്."

 സോഫിക്ക് ഇതൊരു പുതിയ അറിവായിരുന്നു.

"ഞാന്‍ കരുതിയിരുന്നത് കോണ്‍സ്റ്റാന്‍ റ്റൈന്‍ ഒരു ക്രസ്തുമത വിശ്വാസിയായിരുന്നെന്നാണ്..."

(തുടരും...)

No comments:

Post a Comment